Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sand Mining

Kollam

മയ്യനാട്-പൊഴിക്കര തീരത്ത് മണല്‍ഖനനം അവസാനിപ്പിക്കണം: മയ്യനാട് ഗ്രാമപഞ്ചായത്ത്

കൊട്ടിയം : മയ്യനാട്-പൊഴിക്കര തീരദേശമേഖലയില്‍ മാസങ്ങളായി നടന്നുവരുന്ന വലിയതോതിലുള്ള മണല്‍ഖനനം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് മയ്യനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ബുധനാഴ്ച നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിxid കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. അബിനാണ് മണല്‍ ഖനനം അവസാനിപ്പിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.
ജൂലൈ അഞ്ചിന് നടന്ന പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി യോഗത്തില്‍ അനധികൃത മണല്‍ ഖനനം അജന്‍ഡയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ബുധനാഴ്ച പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിര്‍ദേശം പ്രമേയമായി അവതരിപ്പിച്ചത്. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഴുവന്‍ അംഗങ്ങളും ഇത് അംഗീകരിച്ചു. കളക്ടര്‍ക്ക് അടിയന്തരമായി കത്തുനല്‍കാന്‍ ഭരണസമിതി തീരുമാനിച്ചു.

പരിസ്ഥിതി ദുര്‍ബലമേഖലയാണ് മയ്യനാട് പൊഴിക്കര മേഖല. മുക്കം-താന്നി ബീച്ചും, പൊഴിക്കര ബീച്ചും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ചെറിയ പ്രകൃതിക്ഷോഭത്തില്‍ പോലും വെള്ളം കയറുകയും പൊഴി മുറിക്കുകയും ചെയ്യുന്ന പരിസ്ഥിതി ദുര്‍ബല മേഖലയില്‍നിന്നാണ് പാരിസ്ഥിതിക പഠനംപോലും ഇല്ലാതെ മാസങ്ങള്‍ മണല്‍ഖനനം നടത്തിയത്. ഹൈവേ നിര്‍മാണത്തിന്‍റെ മറവില്‍ കോടിക്കണക്കിന് രൂപയുടെ മണല്‍ ഇവിടെനിന്നു കടത്തപ്പെട്ടു. ആയിരം ലോഡ് മണല്‍ ഇനിയും ഇവിടെനിന്ന് ഖനനം ചെയ്യാനാണ് സ്വകാര്യ കമ്പനിയുടെ ലക്ഷ്യമെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. എല്ലാ ചട്ടങ്ങളും കാറ്റില്‍പ്പറത്തിയാണ് ഇവിടെ മണല്‍ഖനനം നടക്കുന്നത്. സ്വകാര്യ കമ്പനികളുടെ താത്പര്യത്തിനുവേണ്ടി ഒരു നാടിനെ ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും മയ്യനാട് ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍മാനുമായ ആര്‍.എസ്. അബില്‍ പറഞ്ഞു.

 

National

അനധികൃത മണൽ ഖനനം; തടയാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി

ഭോപ്പാൽ: മധ്യപ്രദേശിലെ മൊറേനയിൽ ചന്പൽ നദിയിൽ നിന്ന് അനധികൃത മണൽ ഖനനം തടയാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരനെ ട്രാക്ടർ കയറ്റി കൊന്നു. ഹര്‍കേഷ് ഗുര്‍ജർ എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.

നിയമവിരുദ്ധമായി മണൽ കയറ്റിയ ട്രാക്ടർ ട്രോളി ഹൈവേയിലൂടെ വരുന്നത് കണ്ട ഹർകേഷ് തടയാനായി മുന്നോട് നീങ്ങി. എന്നാൽ വാഹനം നിർത്താതെ ഡ്രൈവർ ഹർകേഷിന്‍റെ നേരെ ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിന് ശേഷം ഡ്രൈവർ വാഹനവുമായി രക്ഷപ്പെട്ടു.

ഹർകേഷിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിക്കായുള്ള അന്വേഷണം നടന്നുവരികയാണ്.

Kerala

കോഴിക്കോട്ട് അനധികൃതമായി പുഴമണൽ കടത്തിയ ടിപ്പർ ലോറി പിടികൂടി

കോഴിക്കോട്: മാവൂരിൽ അനധികൃതമായി പുഴമണൽ കടത്തിയ ലോറി പിടികൂടി. പന്നിക്കോട് സ്വദേശി ജിയാദിന്‍റെ ഉടമസ്ഥതയിലുള്ള മണൽ കയറ്റിയ ടിപ്പർ ലോറിയാണ് പിടികൂടിയത്.

മാവൂരിൽ വച്ച് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മാവൂർ പോലീസ് ലോറി പിടികൂടുകയായിരുന്നു. പുഴയിൽ നിന്ന് അനധികൃതമായി മണൽ എടുക്കുന്നതായി മാവൂര്‍ ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന് അടിസ്ഥാനത്തിലാണ് ലോറി പിടികൂടിയത്.

മാവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി. ദിനേഷ്, സിപിഒ വിനീത്, ഹോം ഗാര്‍ഡ് വേലായുധൻ എന്നിവർ ചേർന്ന സംഘമാണ് ലോറി കസ്റ്റഡിയിൽ എടുത്തത്. പോലീസിനെ കണ്ട് ലോറിയിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.

Latest News

Corehub Up